12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Friday, September 3, 2010

കാതുകുടം സമരമുഖത്ത് സംഘർഷാവസ്ഥ

ചാലക്കുടി കാതുകുടത്തെ നിട്ട ജെലാറ്റിൻ കമ്പനി വളമായി വിതരണം ചെയ്യുന്ന മാലിന്യങ്ങൾ കയറ്റിയ ട്രക്കുകൾ തടഞ്ഞ സ്ത്രീകളടക്കമുള്ള പരിസ്ഥിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേരള കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ കമ്പനി കർഷകർക്ക് നൽകുന്ന അവശിഷ്ട വസ്തുക്കളിൽ മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഹാനികരമായ അളവിൽ ലോഹങ്ങൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ 2008 മുതൽ സമാധാനപരമായ പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന കർമ്മസമിതിയാണ് ഇന്നലെ മാലിന്യങ്ങളുമായി പുറത്തു വന്ന വണ്ടികൾ തടഞ്ഞത്.

കമ്പനി വിളിച്ചു വരുത്തിയ പൊലീസ് സംഘം സ്ത്രീകളടക്കമുള്ള പ്രകടനക്കാർക്കെതിരെ ബലപ്രയോഗം നടത്തിയതായി മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ജോർജ് പുലിക്കുത്തിയിൽ അറിയിക്കുന്നു. ത്രേസ്യാമ്മ മാത്യു, എം.സി. രാധ എന്നീ വനിതകളെ ആൺപൊലീസ് മർദ്ദിച്ചു.

സ്ത്രീകളെ വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചു. കർമ്മ സമിതി പ്രസിഡന്റ് അനിൽകുമാർ, അംഗങ്ങളായ സുനിൽകുമാർ, എം.സി. ഗോപി, പി.സി. ഗോപി, പോളച്ചൻ ഗോപുരം, തങ്കച്ചൻ, ജോജി തേലക്കാട്ട്, ജിൻസൺ എന്നിവരെ മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്തതിനെ തുടർന്ന് ഇരിങ്ങാലക്കുട സബ്‌ജെയിലേക്ക്ക്ക് കൊണ്ടുപോയി.

കാതികൂടത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാൻ ഇടയുണ്ടെന്നും അത് മലിനീകരണം നടത്തുന്ന കമ്പനിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും അഡ്വ. ജോർജ് പുലിക്കുത്തിയിൽ പറയുന്നു. മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് ഈ മേൽ‌വിലാസത്തിൽ സന്ദേശം അയക്കാവുന്നതാണ്: chiefminister@kerala.gov.in
അഡ്വ. ജോർജ് പുലിക്കുത്തിയിലിന്റെ മേൽ‌വിലാസം: geopuli@gmail.com

No comments:

Post a Comment