12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Friday, August 20, 2010

ദേശീയ പാതക്ക് 45 മീറ്റർ സ്ഥലമെടുപ്പ് അനുവദിക്കില്ലെന്ന് സമരസമിതി

ഏപ്രിൽ 20ന്റെ സർവകക്ഷി തീരുമാനത്തെ അട്ടിമറിച്ചു പുതുതായി രൂപപ്പെടുത്തിയിരിക്കുന്ന 45 മീറ്റർ സമവായം മാപ്പർഹിക്കാത്ത ചതിയാണെന്ന് എൻ.എച്ച് 17-47 സംയുക്ത സമരസമിതി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

പുതിയ സർവകക്ഷി യോഗം തന്നെ തട്ടിപ്പായിരുന്നു. ഇരകളുടെ സമര സംഘടനകളെ പങ്കെടുപ്പിക്കാതെ ചില്ലുമേടയിലിരുന്ന് ഉന്നത രാഷ്ട്രീയ ബി.ഓ.ടി. മാഫിയ കൂട്ടുകെട്ട് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ പ്രകാരമാണ് ഈ യോഗം നടന്നത്. സംസ്ഥാന സർക്കാരും സർവ രാഷ്ട്രീയ പാർട്ടികളും ഒത്തൊരുമിച്ച് പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിനുള്ള മറുപടി പോലും ഇനിയും കേരള മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടില്ല. അതിനു മുമ്പ് ഇത്രവേഗം ഒരു അട്ടിമറിയോഗം ചേർന്നത് ജനഹിതത്തെ മറികടന്ന് ഭൂമി പിടിച്ചെടുത്ത് കുത്തകമുതലാളിമാർക്ക് കൈമാറുക എന്ന ഹീനമായ ഉദ്ദേശ്യത്തോടെയാണ്. ഇതിനകം ഒരുതവണ ഭൂമി വിട്ടുകൊടുത്ത് കുടിയൊഴിപ്പിക്കപ്പെട്ടു കഴിയുന്ന ജനതയെ വീണ്ടും തെരുവാധാരമാക്കുന്നത് അനുവദിക്കാനാവില്ല. സ്ഥലമെടുക്കാൻ വന്നാൽ വെടിവെച്ചാൽ പോലും ജനങ്ങൾ ഒഴിഞ്ഞുപോകില്ല.

സമരസമിതി നേതാക്കളായ ഇ.വി.മുഹമ്മദാലി, ഹാഷിം ചേന്നാമ്പള്ളി, എ. സുന്ദരേശൻ പിള്ള എസ്. പ്റ്റകാശ് മേനോൻ, ടി.കെ. സുധീർകുമാർ, റസാഖ് പാലേരി, ജി.എസ്. പത്മകുമാർ, എ. നാസർ, പി. കെ. പ്രദീപ് മേനോൻ, എ. ഷാജർഖാൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പ് വെച്ചിട്ടുള്ളത്.

സമരസമിതിയുടെ പല നേതാക്കളും ജനകീയ ഐക്യവേദിയുടെ രൂപീകരണം സംബന്ധിച്ച യോഗങ്ങളിൽ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ആദ്യ സർവകക്ഷി തീരുമാനം അട്ടിമറിക്കുന്നതിൽ സി.പി.എം. ഔദ്യോഗിക നേതൃത്വം സവിശേഷ താല്പര്യം എടുത്തുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. സാധാരണയായി സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാത്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഈ യോഗത്തിൽ പങ്കെടുക്കുകയും 45 മീറ്റർ പദ്ധതിയെ എതിർത്തുകൊണ്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ എന്നിവർ അയച്ച കത്തുകൾ വായിക്കാൻ അദ്ധ്യക്ഷനെന്ന നിലയിൽ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ നൽകിയ നിർദ്ദേശത്തെ എതിർക്കുകയും ചെയ്തിരുന്നു.

ഈ വാർത്തകൾ കൂടി കാണുക

ദേശീയപാത ബി.ഒ.ടി. ലോബിക്ക് അടിയറവെയ്ക്കരുത്-സുധീരൻ
ദേശീയപാത വീതികൂട്ടൽ പ്രതിഷേധാർ‌ഹം -പരിഷത്ത്

1 comment:

  1. എല്ലാ വിധ പിന്തുണകളും പ്രാര്ത്ഥനകളും. ജനകീയ സമരങ്ങള് വിജയിക്കുക തന്നെ ചെയ്യും.

    ReplyDelete