12 ഇന പരിപാടി

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

Showing posts with label CPI-M. Show all posts
Showing posts with label CPI-M. Show all posts

Thursday, September 9, 2010

സി.പി.എമ്മും പൊലീസും ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പീഡിപ്പിക്കുന്നു

കൊല്ലം ജില്ലയിലെ കടയ്ക്കൽ പ്രദേശത്ത് സ്വതന്ത്ര നാട്ടുവിശേഷം എന്ന പാർട്ടി പത്രം വിതരണം ചെയ്യുകയായിരുന്ന നാല് ഡി.എച്ച്.ആർ.എം. പ്രവർത്തകരെ ചൊവ്വാഴ്ച രാത്രി സി.പി.എം.കാർ തടഞ്ഞുവെയ്ക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. അവർ പത്രത്തിന്റെ കോപ്പികൾ അവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് രാത്രി 11 മണിയോടെ സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം ദലിതർ പൊലീസ് സ്റ്റേഷനു മുമ്പിലെത്തി ധർണ തുടങ്ങി. ധർണ കസ്റ്റഡിയിലെടുത്തവരെ ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കനെന്ന് പറഞ്ഞു കൊണ്ടു പോകും വരെ തുടർന്നു.

അവരെ കോടതിയിലെത്തിക്കാതെ പൊലീസ് വഴിയിൽ ഇറക്കി വിടുകയായിരുന്നെന്ന് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. സി.പി.എം.കാർ മർദ്ദിച്ച ബച്ചു എന്ന ദലിത് യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്നും പത്രം പറയുന്നു.

നേരത്തെയും സി.പി.എമ്മും പൊലീസും ചേർന്ന് പലയിടങ്ങളിലും ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പീഡിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഞാൻ മാധ്യമത്തിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാവുന്നതാണ്.